മൂന്നാർ ടൂറിസത്തിനു പുതു ജീവൻ പകർന്നു കൊണ്ട് രാജമല (എരവികുളം നാഷണൽ പാർക്ക്) സഞ്ചാരികൾക്കായി 19 നു തുറക്കും.
മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള രാജമല (എരവികുളം നാഷണൽ പാർക്ക്) സഞ്ചാരികൾക്കായി 19 നു തുറക്കും. അതോടൊപ്പം ചിന്നാർ വൈൽഡ് ലൈഫ് സാഞ്ചുറി, പാമ്പാടും ഷോലെ നാഷണൽ പാർക്ക്, മതികെട്ടാൻ ഷോലെ നാഷണൽ പാർക്ക് കളിലെ എക്കോ ടൂറിസം പ്രോഗ്രാമുകളും തുറന്നു നൽകാൻ തീരുമാനം ആയി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകൾക്കും, കടുവാ സംരക്ഷണ അതോറിറ്റിയുടെ നിയന്ത്രണങ്ങൾക്കും വിധേയമായാണ് ഒന്നാംഘട്ട പ്രവർത്തനം. ആദ്യഘട്ടത്തിൽ പത്തു വയസ്സിനു താഴെയുള്ള കുട്ടികൾക്കും 65 നു മുകളിൽ പ്രായമുള്ളവർക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കുകയില്ല. താമസിക്കുതിനും കഫറ്റീരിയൽ ഇരുന്നുകഴിക്കുതിനും ആദ്യഘട്ടത്തിൽ വിലക്കുണ്ട്. എന്നാൽ ഭക്ഷണം പാഴ്സലായി ലഭിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെന്ററിലേക്ക് പ്രവേശിക്കു എല്ലാവരുടെയും താപനില പരിശോധിക്കും. അനുവദനീയമായതിൽ കൂടുതലാണ് താപനിലയെങ്കിൽ അവരെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നൽകും. ഇതിനായി പ്രത്യേകം വാഹനം, സ്ഥലം എന്നിവ ഒരുക്കും. മാസ്ക്, സാനിറ്റൈസർ, കൃത്യമായ ഇടവേളകളിലെ അണുനശീകരണം, പ്രവേശന, പുറം കവാടങ്ങളിൽ ശുചിമുറികൾ, എന്നിവ സെന്ററുകളിൽ ഉറപ്പാക്കും. കേന്ദ്രങ്ങളിൽ 65 വയസ്സിനു മുകളിലുള്ള ആളുകളെ സേവനത്തിനായി നിയോഗിക്കില്ല. പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ഓലൈനായി മാത്രമേ ബുക്ക് ചെയ്യാനാവൂ. ക്യൂ കഴിവതും ഒഴിവാക്കേണ്ടതാണ്. വാഹനം പാർക്ക് ചെയ്യുതിന് മുമ്പ് ടയർ അണുവിമുക്തമാക്കണം. പകൽ മാത്രമായിരിക്കും ട്രക്കിംഗ്. ഒരു ബാച്ചിൽ ഏഴുപേരെവരെ അനുവദിക്കും. കാട്ടിലേയ്ക്ക്കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകൾ അണുവിമുക്തമാക്കണം, സാമൂഹിക അകലം പാലിക്കണം. സഫാരി വാഹനങ്ങളിൽ ഡ്രൈവർ ക്യാബിനും സന്ദർശക ഭാഗവും വേർതിരിക്കുകയും സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം കയറ്റുകയും ചെയ്യും. സഫാരിക്കിടെ പുറത്തിറങ്ങാൻ പാടുള്ളള്ളതല്ല. വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം, ഓരോ സഫാരിക്ക് ശേഷവും വാഹനം അണുവിമുക്തമാക്കണം. മ്യൂസിയം /ഇന്റർപ്രട്ടേഷൻ സെന്ററുകളിൽ ഒരേ സമയം 10 പേർക്കും, ഇക്കോഷോപ്പുകളിൽ അഞ്ചുപേർക്കും മാത്രമായിരിക്കും പ്രവേശനം. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്കും റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർക്കുമായിരിക്കും.
Click here to View more details and book tickets